ശില്പശാസ്ത്രവും തച്ചുശാസ്ത്രവും
ശില്പശാസ്ത്രവും തച്ചുശാസ്ത്രവും ശില എന്ന ധാതുവിൽ നിന്നാണ് ശില്പ ശബ്ദം നിഷ്പന്നമായത്. ശില സമാധൗ എന്നും ശീലയതി ശില്പം എന്നുമുള്ള പ്രമാണമനുസരിച്ച് ശീലിക്കുന്നതും ഏകാഗ്രതയോടെയും ദക്ഷതയോടെയും ചെയ്യുന്നതുമായ പ്രവൃത്തിയെ ശില്പമെന്നു വിളിക്കാം. ബ്രഹ്മാവിന്റെ അഞ്ച് മുഖങ്ങളിൽ നിന്ന് ആവിർഭവിച്ച മനു, മയൻ, ശില്പി, ത്വഷ്ടാവ്, വിശ്വജ്ഞൻ എന്നിവരാണ് ആദിമശില്പികൾ. മയൻ മരപ്പണിയും ശില്പി കല്പണിയും മനു കൊല്ലപ്പണിയും ത്വഷ്ടാവ് ലോഹപ്പണിയും വിശ്വജ്ഞൻ സ്വർണപ്പണിയും ചെയ്യുന്നവരിൽ വിദഗ്ദ്ധരാണ്. ശിലയിൽ നിർമ്മിക്കുന്ന പ്രതിമയാണ് ശില്പം. ശില്പം തീർക്കുന്നവൻ ശില്പിയും. കേരളത്തിലെ സമൃദ്ധമായ ദാരുസമ്പത്ത് ദാരുശില്പങ്ങൾക്കു പ്രചാരം ലഭിക്കുവാൻ ഇടയാക്കി. ദാരുവിൽ ശില്പം തീർക്കുന്നവനും ശില്പിയായി (ശില്പങ്ങളുടെ ആകരമാണ് ദേവാലയം). ദേവാലയത്തിൽ ശിലയിലും ദാരുവിലും പ്രതിമകൾ തീർക്കപ്പെട്ടു. ദേവാലയത്തിന്റെ ഓരോ അംഗവും ഓരോ ശില്പമായി മാറി. ദാരുവിലായാലും ശിലയിലായാലും ഓരോന്നും ശില്പ വേലകളുടെ ഉദാത്തമായ മാതൃകകളായി. ശില്പം ചെയ്യുന്നതിന് നിയതമായ അനുശാസനകളും വിധികളും ഉടലെടുത്തു. അത് ശില്പശാസ്ത്രമായി. ദാരുവിന്റെ സമൃദ്ധിയും അതിൽ ശില്പം ചെയ