ച­ര­ടു­കു­ത്തി­ കോൽ­ക്കളി

  ച­ര­ടു­കു­ത്തി­ കോൽ­ക്കളി

ഒരു നാ­ടൻ ക­ല­യാ­ണ് 'ച­ര­ടു­കു­ത്തി­ കോൽ­ക്ക­ളി'. പ­യ്യ­ന്നൂ­രി­ന്റെ ത­ന­ത്‌ നാ­ടൻ ക­ല­യാ­യ പയ്യന്നൂർ കോൽ­ക്ക­ളി­യി­ലെ ആ­കർ­ഷ­ക ­ഇ­ന­മാ­ണ് ഇത്.

  കളിരീതി

വൃ­ത്താ­കൃ­തി­യിൽ കോ­ലു­മേ­ന്തി നിൽ­ക്കു­ന്ന ക­ളി­ക്കാ­രു­ടെ ക­യ്യിൽ ച­ര­ടു­കെ­ട്ടി അ­തി­ന്റെ മ­റ്റെ അ­റ്റം മ­ദ്ധ്യ­ത്തിൽ ഉ­റ­പ്പി­ച്ചു­വെ­ച്ച തൂ­ണിൽ കെ­ട്ടു­ക­യും ക­ളി­ക്കാർ ക­ളി­ക്കു­ന്ന­തി­നൊ­പ്പം ച­ര­ട്‌ വ­ല പോ­ലെ നെ­യ്‌­ത്‌ വ­രി­ക­യും മ­ട­ക്കം ക­ളി­ക്കു­മ്പോൾ ച­ര­ട്‌ അ­ഴി­ഞ്ഞ്‌ വ­ന്ന്‌ പ­ഴ­യ രീ­തി­യി­ലാ­വു­ക­യും ചെ­യ്യു­ന്ന­താ­ണ്‌ ക­ളി­യു­ടെ പ്ര­ത്യേ­ക­ത. ചുവടുകൾക്കൊപ്പം വർണച്ചരടുകളാൽ വല നെയ്തുണ്ടാകുന്ന ആകർഷണീയമായ കളിയാണ്ഇത്. പാട്ടിനൊപ്പം കോലടിച്ച് കളത്തിനകത്തേക്കും പുറത്തേക്കും ചുവടുകൾ വെയ്ക്കുന്നതിനൊപ്പം അടുത്ത് നിൽക്കുന്ന കളിക്കാരുടെ മുന്നിലൂടെയും പിന്നിലൂടെയും മറികടന്ന് കളിച്ചുപോകുമ്പോഴാണ് വർണനൂലുകളിൽ വല രൂപപ്പെടുന്നത്.[2] . കോൽ­ക്ക­ളി­യി­ലെ മൂ­ന്ന്‌ ക­ളി­ക­ളാ­ണ്‌ സാ­ധാ­ര­ണ­യാ­യി ച­ര­ടു­കു­ത്തി­ക്ക­ളി­യാ­യി ക­ളി­ക്കാ­റു­ള്ള­ത്‌. കോൽക്കളിരംഗത്ത് സാധാരണയായി പുരുഷൻമാരാണ് ഉള്ളതെങ്കിൽ, ച­ര­ടു­കു­ത്തി­ കോൽ­ക്കളി വനിതകളാണ് അവതരിപ്പിച്ചുകാണുന്നത്.

  വേൾ­ഡ്‌ റി­ക്കോർ­ഡ്

ഏ­ഴ്‌ വ­യ­സ്സി­നും പ­തി­നെ­ട്ട്‌ വ­യ­സ്സി­നും ഇ­ട­യി­ലു­ള്ള ആൺ­കു­ട്ടി­ക­ളും പെൺ­കു­ട്ടി­ക­ളും അ­ട­ങ്ങു­ന്ന നൂ­റ്‌ കു­ട്ടി­ക­ളെ ഒ­ന്നി­ച്ച്‌ ഒ­രേ താ­ള­ത്തിൽ ച­ര­ടു­കു­ത്തി­ക്ക­ളി അ­വ­ത­രി­പ്പി­ച്ച്, പ­യ്യ­ന്നൂർ ഫൈൻ ആർ­ട്‌­സ്‌ സൊ­സൈ­റ്റി­, ലിം­ക ബു­ക്ക്‌­സ്‌ ഓ­ഫ്‌ വേൾ­ഡ്‌ റി­ക്കോർ­ഡിൽ ഇ­ടം നേ­ടി­യിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)